അങ്കമാലി: കേരളത്തിലെത്തിയ മുംബൈ സ്വദേശിനിക്ക് അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയുടെ ഇടപെടലിലൂടെ ലഭിച്ചത് പുനർജന്മം. മൂന്നാർ സന്ദർശനത്തിനായി എത്തിയ സുസ്മിത (58) ആണ് ലിറ്റിൽ ഫ്ലവർ ആശുപത്രിയുടെ വിദഗ്ധ ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. കഴിഞ്ഞ മാസം അവസാനത്തോടെയാണ് സുസ്മിതയും കുടുംബവും കേരളത്തിൽ എത്തിയത്.
എയർപോർട്ടിൽ ഇറങ്ങി പുറത്തിറങ്ങി കാറിൽ കയറുന്നതിനിടെ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയും തളർന്നു വീഴുകയുമായിരുന്നു. ഉടൻതന്നെ സിയാൽ ടെർമിനൽ ഒന്നിലെ മെഡിക്കൽ ടീം സ്ഥലത്തെത്തി സിപിആർ നൽകി ജീവൻ നിലനിർത്തി.
ഉടൻതന്നെ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ഹൃദയസ്തംഭനമാണെന്ന് സ്ഥിരീകരിച്ചു. തുടർന്ന് ഉടൻതന്നെ അതിസങ്കീർണമായ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയായിരുന്നു. കാർഡിയോ തൊറാസിക് സർജൻമാരായ എ.കെ.ഡോ.റഫീഖ്, ഡോ. അൻവർ സി. വർഗീസ്, കാർഡിയോളജി മേധാവി ഡോ. സ്റ്റിജി ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്.
എയർപോർട്ടിൽ വെച്ച് കൃത്യസമയത്ത് തുടർച്ചയായി സിപിആർ നൽകിയതും ആശുപത്രിയിലെ വേഗത്തിലുള്ള ഇടപെടലുമാണ് രോഗിയുടെ ജീവൻ രക്ഷിക്കാൻ കാരണമായതെന്ന് ഡോക്ടർമാർ വ്യക്തമാക്കി. പൂർണ ആരോഗ്യവതിയായ സുസ്മിതയെ ആശുപത്രി ഡയറക്ടർ ഫാ. ജേക്കബ് ജി. പാലാക്കാപ്പിള്ളി, ജോയിന്റ് ഡയറക്ടർ ഫാ. വർഗീസ് പൊന്തേംപ്പിള്ളി എന്നിവരുടെ നേതൃത്വത്തിൽ പൂച്ചെണ്ടുകൾ നൽകി യാത്രയാക്കി.
തന്നെയും കുടുംബത്തെയും പരിചരിച്ച ഡോക്ടർമാർക്കും നഴ്സുമാർക്കും മറ്റ് ആശുപത്രി അധികൃതർക്കും മധുരം നൽകിയാണ് ഭർത്താവ് പ്രീതം കലാസ്കറും മകളുമടങ്ങുന്ന കുടുംബം ആശുപത്രി വിട്ടത